Monday, April 22, 2013


വാനപ്രസ്ഥം

ഇരുളെന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കട്ടെ
മൗനികൾ ദൈവങ്ങൾ നാവറുക്കട്ടെ
മൗനമെൻ കാതുകൾ മുറിച്ചെടുക്കട്ടെ
മന്ദമായ് മാരുതൻ ഓർമ്മകളും

സിരകളിലെ വിഷമെന്റെ യുക്തിയെടുക്കട്ടെ
തൂലിക മഷിയെന്റെ ഭാവനകളും
പൂക്കാത്ത പൂമാവിൻ ചോട്ടിലിടട്ടെ ഞാൻ
എന്നിലെ ശിഷ്ടമാം കാമനകളും

ഇപ്രകാരം ദാനധർമ്മാദികൾ
പൂർത്തീകരിച്ചു ഞാൻ പോയീടട്ടെ
തിരികെ വിളിക്കാതെ ഒരു വേളയോർക്കാതെ
എന്നെയീ വഴിയിലായ് വിട്ടയക്കൂ
ചരടുകൾ പൊട്ടിച്ചു നീലിമയിലൊഴുകുമൊരു
               ബഹുവർണ്ണ പട്ടമായ് തീർന്നീടുവാൻ                  

1 comment: